Tuesday, March 9, 2010

കാര്‍ത്തിക് കാളിംഗ് കാര്‍ത്തിക്

നമസ്കാരം ....
കേറി വാടെ ... എന്തൊക്കെയുണ്ട് വിശേഷം ? പുതിയ പടം വല്ലതും ?

പിന്നെ അല്ലാതെ പടം കണ്ട വിശേഷം പറയാനല്ലേ ഇങ്ങോട്ട് വരാറുള്ളൂ

അതിനു ഇപ്പോള്‍ ഏതു പടമെടെ നീ കണ്ടത് ? പുതിയ മലയാള പടമൊന്നും ......

കള അണ്ണാ. വേറെ ജോലി ഇല്ലെ ഞാന്‍ പോയി കാര്‍ത്തിക് കാളിംഗ് കാര്‍ത്തിക് കണ്ടു

ശരി എങ്ങനെ ഉണ്ടെടെ പടം ?
അഭിനയിക്കുനത് ഫര്‍ഹാന്‍ അക്തര്‍ , ദീപിക പദുകോണ്‍ മുതലായവര്‍ സംവിധാനം വിജയ്‌ ലാല്‍വാനി. പോന്നു ചേട്ടാ ഇതില്‍ കുടുതല്‍ ഒന്നും എന്നോട് ചോദിക്കല്ലേ വേറെ ആരെയും എനിക്ക് അറിയത്തില്ല . ഇതില്‍ സംവിധായകന്‍ പുതുമുഖം ആണെന്നാണ് എന്റെ ധാരണ. ഫര്‍ഹാന്‍ അക്തര്‍ നമ്മുടെ ഡോണ്‍ 2 എടുത്ത സംവിധയകന്‍ ആണ് .

ശരി എന്നി ബാക്കി പറ . പടത്തെകുറിച്ച് ....

മുംബൈ എന്ന നഗരത്തില്‍ ഒരു റിയല്‍ എസ്റ്റേറ്റ്‌ സ്ഥാപനത്തില്‍ ജോലി ചെയ്തു ജീവിക്കുന്ന കാര്‍ത്തിക് നാരായണ്‍ (ഫര്‍ഹാന്‍ അക്തര്‍) എന്ന യുവാവില്‍ നിന്നാണ് കഥ തുടങ്ങുന്നത്.ബാല്യത്തില്‍ ഒരു കൈ പിഴ കൊണ്ട് സ്വന്തം സഹോദരന്‍ കിണറ്റില്‍ വീണു മരിച്ചതിന്റെ കുറ്റബോധം മനസ്സില്‍ പേറുന്ന ഇയാള്‍ ആ നഗരത്തില്‍ തികച്ചും ഏകനാണ്. ആരോടും നോ എന്ന് പറയാന്‍ കഴിയാത്ത ഇയാളെ ചുറ്റും ഉള്ളവര്‍ നന്നായി മുതലെടുക്കുന്നു(വീട്ടു ഉടമസ്ഥന്‍ മുതല്‍ സഹപ്രവര്‍ത്തകര്‍ വരെ ). സുഹൃത്തുകള്‍ ആരുമില്ലാത്ത തികച്ചും വിരസമായ ജീവിതം നയിക്കുന്ന കാര്‍ത്തിക് ഓഫീസില്‍ ആത്മാര്‍തമായി ജോലി ചെയ്യുന്നു എങ്കിലും മിക്കപോഴും മേലുദ്യോഗസ്ഥന്റെ ശകാരത്തിനും അവഹെളനതിനും പാത്രമാകുന്നു. സഹപ്രവര്‍ത്തകയായ സോണാലി എന്ന സുന്ദരിയെ (ദീപിക) അയാള്‍ക്ക് ഇഷ്ടം ആണെങ്കിലും അതൊരിക്കലും തുറന്നു പറയാന്‍ /പ്രകടമാക്കാന്‍ അയാള്‍ക്ക് ആകുന്നില്ല . അവള്‍ക്കു പതിവായി ഇമെയില്‍ ടൈപ്പ് ചെയുന്നുന്ടെങ്കിലും അവ അയക്കുവാനുള്ള ധൈര്യം അയാള്‍ക്കില്ല . അവള്‍ ആകട്ടെ കാര്‍ത്തിക് എന്നൊരാള്‍ ആ ഓഫീസ്ല്‍ ജോലി ചെയ്യുന്ന കാര്യം പോലും അറിയുന്നില്ല. തന്റെ സഹപ്രവര്‍ത്തകനുമായി സോണാലി പ്രേമത്തില്‍ ആണെന്ന അറിവ് കാര്‍ത്തിക്നെ കുടുതല്‍ തളര്‍ത്തുന്നു. ഒടുവില്‍ തന്റെതല്ലാത്ത ഒരു തെറ്റിന്റെ പേരില്‍ മുഴുവന്‍ സഹ പ്രവര്‍ത്തകരുടെയും മുന്നില്‍ വെച്ച് അപമാനിതനായി ജോലിയില്‍ നിന്നും പുറത്തു ആക്കപ്പെടുന്ന കാര്‍ത്തിക് ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്നു.ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങുന്ന ആ നിമിഷത്തില്‍ കാര്‍ത്തിക്കിന് ഒരു ഫോണ്‍ കാള്‍ വരുന്നു. അതിനെ തുടര്‍ന്ന് കാര്‍ത്തിക്ന്‍റെ ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ ആണ് ഈ സിനിമയുടെ പ്രമേയം.

ഹ.... നീ ഇങ്ങനെ പറഞ്ഞു നിര്‍ത്തല്ലേ. ആരാ ആ ഫോണ്‍ ചെയ്യുന്നേ?. എന്താ പറയുന്നേ? ഇതൊക്കെ ഒന്ന് പറഞ്ഞു കൂടെ ?

പിന്നെ ... മുന്‍പ് ഇങ്ങനെ ഏതാണ്ട് എഴുതിയതിനു ഞാന്‍ വ്യാജ സിഡി യുടെ മറ്റൊരു മുഖം ആണെന്ന് വരെ പറഞ്ഞവരുണ്ട്. എന്തിന്നാ അണ്ണാ വെറുതെ കണ്ടവരുടെ വായിലിരിക്കുനത് കേള്‍ക്കുനത് ?

അവന്മാരോട് പോകാന്‍ പറ . നീ കാര്യം പറ .

ശരി വിളിക്കുനത്‌ കാര്‍ത്തിക് എന്ന് പരിചയപെടുതുന്ന ഒരാളാണ് . ഇയാള്‍ക്ക് കാര്‍ത്തിക്കിനെ കുറിച്ച് എല്ലാം അറിയാം .കൃത്യം അഞ്ചു മണിക്ക് (രാവിലെ) കാര്‍ത്തിക്നെ വിളിക്കുന്ന ഇയാളുടെ ഉപദേശങ്ങള്‍ അനുസരിക്കുന്ന കാര്‍ത്തിക്കിന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്നു . ആഗ്രഹിച്ചതും നഷ്ടപെട്ടതും എല്ലാം തിരികെ പിടിക്കുന്ന കാര്‍ത്തിക് ,ഒരേ ഒരു നിര്‍ദേശം മാത്രം പാലിക്കുന്നില്ല.അതായിത് ഈ ഫോണ്‍ സംസാരത്തെ പറ്റി വേറെ ആരോടും പറയരുത് എന്ന നിര്‍ദേശം ഒരു ദുര്‍ബല നിമിഷത്തില്‍ ലംഘിക്കുന്ന കാര്‍ത്തിക് സോനാലിയോട് ഇതേ പറ്റി പറയുന്നു.അഞ്ജാത സുഹൃത്ത്‌ പ്രവചിച്ച പോലെ തന്നെ സോണാലി ഇതു കാര്‍ത്തിക്ന്‍റെ മാനസിക വിഭ്രാന്തി ആയി കണ്ടു ഒരു ഡോക്ടറേ കാണിക്കാന്‍ ശ്രമിക്കുന്നു. ഡോക്ടര്‍ ഇതെല്ലാം കാര്‍ത്തിക്ഇന്‍റെ മാനസിക വിഭ്രാന്തി ആണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയും ഒടുവില്‍ അടുത്ത ദിവസം രാവിലെ അഞ്ചു മണിക്ക് കാര്‍ത്തിക്ന്‍റെ വീട്ടില്‍ എത്തി ഈ സംഭവം നേരില്‍ കാണാം എന്ന് സമ്മതികുകയും ചെയുന്നു . വെളുപ്പിന് കാര്‍ത്തിക്ന്‍റെ വീട്ടില്‍ എത്തുന്ന ഡോക്ടറും കാര്‍ത്തിക്ക്കും ഫോണ്‍ പ്രതീക്ഷിച്ചു ഇരിക്കുന്നു. കൃത്യം അഞ്ചു മണിക്ക് ഫോണ്‍ അടിക്കുന്നു.കാര്‍ത്തിക്ക് ഫോണ്‍ എടുത്തു സ്പീക്കര്‍ല്‍ ഇട്ടു സംസാരിച്ചതിന് ശേഷം ഡോക്റെരിനു കൊടുക്കുന്നു.ഡോക്ടറും അയാളോട് സംസാരിക്കുന്നു.കഥ മറ്റൊരു വഴി തിരിവില്ലേക്ക് .. ഹഹ ഹ ....

എന്റെ അമ്മോ .. എടെ ഞാനും സത്യമായി കരുതിയത്‌ ഇതു അവന്റെ മനോരോഗം ആണെന്നാണ് . അങ്ങനെ അല്ലെ ??

ഇനി അങ്ങോട്ട്‌ താന്‍ പോയി പടം കണ്ടു മനസിലാക്കിയാല്‍ മതി . അല്ല പിന്നെ ...

ഇതിനിടെ സോനാലിയുടെ നിര്‍ദേശം അനുസരിച്ച് ഒരു ദിവസം ഫോണ്‍ എടുകാതിരിക്കുന്ന കാര്‍ത്തിക്മായി അഞ്ജാത സുഹൃത്ത്‌ പിണങ്ങുന്നു.നന്ദി കേട്ടവനായി കാര്‍ത്തിക്നെ മുദ്ര കുത്തുന്ന അജ്ഞാതന്‍ ഇനി കാര്‍ത്തിക്കിനെ നശിപ്പിക്കുമെന്ന് ഭീഷണി പെടുത്തുന്നു. നേടിയെടുത്തത് ഒന്നൊന്നായി നശിക്കുന്നത് കാണുന്ന കാര്‍ത്തിക് രക്ഷപെടാന്‍ ആയി തനിക്കു പോലും അറിയാത്ത വേറൊരു നഗരത്തിലേക്ക് ഒളിച്ചോടുന്നു.(കേരളത്തില്‍ ആണ് കാര്‍ത്തിക് രക്ഷപെടാനായി എത്തുന്നത്‌ ).അവിടെ ചെറിയൊരു ജോലി സ്വീകരിച്ചു ഒതുങ്ങി ജീവിക്കുന്നു കാര്‍ത്തിക് ,പഴയ കാലത്തേ ബന്ധങ്ങളിലേക്ക് (സോണാലി)തിരിച്ചു പോകുന്നില്ല. ടെലിഫോണ്‍ ഉപയോഗിക്കാന്‍ ഇഷ്ടപെടാത്ത കാര്‍ത്തിക്കിന് ഒരു സാഹചര്യത്തില്‍ ടെലിഫോണ്‍ വാങ്ങേണ്ടി വരുന്നു . അന്ന് രാത്രി ആകാംഷയോടെ കാത്തിരിക്കുന്ന അയാള്‍ക്ക് അഞ്ജാത സുഹൃത്തിന്റെ കാള്‍ വരുന്നില്ല.തന്റെ പ്രശ്നങ്ങള്‍ എല്ലാം തീര്‍ന്നു എന്ന് കരുതി സന്തോഷത്തോടെ പഴയ ജീവിതത്തിലേക്ക് തിരിച്ചു പോകാന്‍ ഒരുങ്ങുന്ന കാര്‍ത്തിക്കിന്റെ കണക്കു കൂട്ടലുകള്‍ വീണ്ടും തെറ്റുകയായിരുന്നു.

മതിയെടെ . ഇനി ഞാന്‍ പോയി പടം നേരില്‍ കണ്ടോളാം ബാക്കി കാര്യങ്ങള്‍ എങ്ങനാ ?

തിരകഥ തികച്ചും യുക്തിക്ക് നിരക്കുന്ന രീതിയില്‍ രചിച്ചിരിക്കുന്നു . സംവിധായകന്‍ എന്നതിനെകാള്‍ തിരകഥകൃത്ത് എന്ന നിലയില്‍ ആണ് വിജയ്‌ ലാല്‍വാനി മുന്നിട്ടു നില്‍ക്കുനതു.സംവിധാനവും വളരെ നന്നായി നിര്‍വഹിച്ചിരിക്കുന്നു അദേഹം.പിന്നെ മൂന്ന് കഥാ പത്രങ്ങളെ മാത്രം (കാര്‍ത്തിക് , സോണാലി , അഞ്ജാത സുഹൃത്ത്‌ ) ആശ്രയിച്ചു കഥ മുന്നോട്ടു കൊണ്ട് പോകുമ്പോള്‍ സ്വാഭാവികമായി ഉണ്ടായേക്കാവുന്ന വലിച്ചില്‍ ഈ ചിത്രത്തില്‍ തീരെ തോന്നുന്നില്ല .ഫര്‍ഹാന്‍ അക്തര്‍ കാര്‍ത്തിക് എന്ന കഥാപാത്രത്തെ വളരെ നന്നായി ഉള്‍ക്കൊണ്ട്‌ അവതരിപ്പിച്ചു. (നമ്മുടെ അമ്മാവന്‍ സൂപ്പര്‍ താരങ്ങള്‍, മൂത്ത് നരച്ച സ്തുതി പടകാരായ സംവിധായകര്‍,കഥയില്ലേ എന്ന് നിലവിളിക്കുന്ന തിരകഥ രചയിതാക്കള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് ഈ ചിത്രം ഒരു നല്ല പാഠം ആണ് നല്‍കുന്നത്. എന്ത് കാര്യം.ഉറക്കം നടിക്കുനവനെ ഉണര്‍ത്താന്‍ പറ്റുമോ ?). ദീപിക തന്റെ ഭാഗം നന്നായി ഒട്ടും അമിതാ അഭിനയം ഇല്ലാതെ അവതരിപ്പിച്ചു.പിന്നെ ഒരു അഞ്ചു മിനിട്ട് നേരത്തെ പടം അവസാനിപ്പിചിരുന്നെങ്ങില് കുടുതല്‍ ‍ നന്നായേനെ എന്നൊരു എളിയ അഭിപ്രായം ഉണ്ട്.

അപ്പോള്‍ ചുരുക്കത്തില്‍ നിനക്ക് പടം ഇഷ്ടപെട്ടോടെ ?

പിന്നെ എത്രയും നേരം പറഞ്ഞത് എന്താടോ ? തീയറ്ററില്‍ പോയി കാണാന്‍ പറ്റിയില്ലെകില്‍ സീ ഡി എങ്കിലും ഒപ്പിച്ചു കാണാന്‍ നോക്ക് .

1 comment:

  1. ഈ റിവ്യൂ കൊള്ളാം. വ്യാജന്‍ കിട്ടുമോ എന്ന് ഒന്ന് നോക്കട്ടെ!!!

    ReplyDelete